ഉത്തരധ്രുവത്തിൽ നിന്ന് യാത്ര ചെയ്ത് ആ കത്ത് കണ്ണൂരെത്തി 

ലോകത്തിൻ്റെ പല ഭാഗത്തുനിന്നുമുള്ള  12 പരിസ്ഥിതി പ്രവർത്തകരായ വന്യജീവി ഫോട്ടോഗ്രാഫർമാരുടെ സംഘം ആർട്ടിക് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തി. ആർട്ടിക്കിലേക്കുള്ള യാത്രയിൽ വീട്ടിലേക്ക് കത്തെഴുതിയ അനുഭവം വിവരിക്കുകയാണ് സംഘാംഗമായ
ഡോ. പി.വി.മോഹനൻ

പ്രിയപ്പെട്ട രാജിക്ക്

“ഞാൻ ലോകത്തിൻ്റെ ഏറ്റവും വടക്കെ അറ്റത്തുള്ള അവസാനത്തെ പോസ്റ്റ് ഓഫീസിൽ നിന്നാണ് ഈ കത്തെഴുതുന്നത്…”
ആർട്ടിക്ക് യാത്രയിൽ ഭൂമിയുടെ ഏറ്റവും വടക്കെ അറ്റത്തുള്ള അവസാന പോസ്റ്റ് ഓഫീസിൽ ഡോ. പി.വി.മോഹനൻ പോസ്റ്റ് ചെയ്ത കത്ത് കണ്ണൂർ കക്കാടുള്ള ഭാര്യയുടെ കൈയിൽ കിട്ടി.

ജൂൺ 21ന് പോസ്റ്റ് ചെയ്ത  കത്ത് രാജ്യങ്ങൾ താണ്ടി ജുലായ് എട്ടിനാണ് ഭാര്യ രാജശ്രീ മേനോൻ്റെ കൈയിൽ കിട്ടിയത്. ഭൂമിയുടെ വടക്കേ അറ്റമായ ഉത്തരധ്രുവത്തിന് ചുറ്റുമുള്ള മേഖലയാണ് ആർട്ടിക്. 78° 56 ആർട്ടിക്


സർക്കിളിനുള്ളിൽ സ്ഥിതി ചെയ്യുന്ന നോർവേ സ്വാൽബാർഡിലെ ചെറിയ പട്ടണമാണ് നൈ-അലെസുണ്ട്. ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള തപാൽ ഓഫീസ് ഇവിടെയാണ്.

ആർട്ടിക് യാത്രയിൽ കത്തെഴുതി പോസ്റ്റ് ചെയ്ത കൗതുകം ഇങ്ങനെ :
മലയാളികൾ ഉൾപ്പെടെ ലോകത്തിൻ്റെ പല ഭാഗത്തുനിന്നുമുള്ള  12 പരിസ്ഥിതി പ്രവർത്തകരായ വന്യജീവി ഫോട്ടോഗ്രാഫർമാരുടെ സംഘമാണ് ഞങ്ങളുടേത്.

നോർവയിലെ ഓസ്‌ലോ എയർപോർട്ടിൽ നിന്ന് മൂന്നു മണിക്കൂർ വിമാനയാത്ര ചെയ്താണ് ഞങ്ങൾ ലോങ്ങ്ഇയർ ബൈനിൽ എത്തിയത്‌.
അവിടെനിന്ന് ഏകദേശം 180 കി.മി കപ്പലിൽ യാത്ര ചെയ്താൽ


നൈ- അലേസുണ്ട് എന്ന സ്ഥലത്തെത്തും. ഇത് ചെറിയ ഒരു പ്രദേശമാണ്. ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥിരവാസ കേന്ദ്രവും അതുപോലെ തന്നെ ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തെ വർഷം മുഴുവനുമുള്ള ഗവേഷണ കേന്ദ്രവുമാണ്.

കാനഡ, റഷ്യ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിൽ കൂടുതൽ വടക്ക് ഗവേഷണ കേന്ദ്രങ്ങൾ ഉണ്ടാകാമെങ്കിലും ഇവ ഒന്നുകിൽ വർഷത്തിൽ ആളില്ല അല്ലെങ്കിൽ ഗവേഷകരുടെ ഭ്രമണം ചെയ്യുന്ന ടീമുകൾ കൈവശം

നൈ-അലെസുണ്ട് പോസ്റ്റ് ഓഫീസ്‌

വയ്ക്കുന്നു. എന്നിരുന്നാലും, നൈ-അലെസുണ്ടില്‍ സ്ഥിരമായ ഒരു ജനസംഖ്യയുണ്ട്. വർഷം മുഴുവനും 35 പേരും വേനൽക്കാലത്ത് 114 പേരും ഇവിടെ താമസിക്കുന്നു

നൈ-അലെസുണ്ടിലെ നിവാസികൾ പ്രധാനമായും ശാസ്ത്രജ്ഞരും ഗവേഷകരുമാണ്. ഉയർന്ന ആർട്ടിക് പ്രദേശത്തുള്ള ഇതിൻ്റെ സ്ഥാനം കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാൻ അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു. ഇവിടെയുള്ള വിദഗ്ധർ, അന്തരീക്ഷ ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ഭൂഗർഭശാസ്ത്രം, ഗ്ലേഷ്യോളജി, സമുദ്രശാസ്ത്രം തുടങ്ങി എല്ലാ ശാസ്ത്ര ഗവേഷണങ്ങളും നടത്തുന്നുണ്ട്.

ഇന്ത്യയുടെ ഒരു ഗവേഷണസ്ഥാപനവും ഇവിടെ ഞങ്ങൾ കണ്ടു. 2008 ജൂലൈ ഒന്നിന് അന്നത്തെ കേന്ദ്ര മന്ത്രി കപിൽസിബൽ ആണ് ഉദ്ഘാടനം നടത്തിയത്. ഗണപതിയുടെ ശില്പം പതിച്ച ബോർഡ് ഇപ്പോഴും ഇവിടെ കാണാം. 1929 വരെ പ്രവർത്തിച്ചിരുന്ന ഖനന കമ്പനിയായ കിംഗ്സ് ബേ കുൽ കോംപാണ് 1917-ൽ ഈ സെറ്റിൽമെൻ്റ് സ്ഥാപിച്ചത്. 1933-ൽ കമ്പനി ദേശസാൽക്കരിക്കപ്പെട്ടെങ്കിലും 1962-ൽ ഒരു വലിയ അപകടത്തിൽ 21 ഖനിത്തൊഴിലാളികൾ മരിക്കുന്നതുവരെ ഖനനം തുടർന്നു.

പിന്നീട് ഇത്  ആർട്ടിക് ഗവേഷണ കേന്ദ്രമായി പരിണമിച്ചു. ഇന്ന്, ലോകമെമ്പാടുമുള്ള 11 രാജ്യങ്ങളിൽ നിന്നുള്ള 18 സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ധ്രുവ പര്യവേക്ഷണത്തിൽ നൈ-അലെസുണ്ടിന് ഒരു പാരമ്പര്യമുണ്ട്. ഇതിഹാസ നോർവീജിയൻ ധ്രുവ പര്യവേക്ഷകനായ റോൾഡ് ആമുണ്ട്‌സെൻ 1926-ൽ നോർജ് എന്ന എയർഷിപ്പിൽ ഉത്തരധ്രുവത്തിലേക്കുള്ള തൻ്റെ പര്യവേഷണം ആരംഭിച്ചത് ഇവിടെ നിന്നാണ്.

ആമുണ്ട്സെൻ ധ്രുവത്തിലെത്തി അലാസ്കയിലെ ടെല്ലറിലേക്ക് പോയി. ഉത്തരധ്രുവത്തിൽ എത്തിച്ചേരുന്ന ഏതെങ്കിലും തരത്തിലുള്ള ആദ്യത്തെ പരിശോധിച്ചുറപ്പിച്ച യാത്രയും ആർട്ടിക് സമുദ്രത്തിൻ്റെ ആദ്യത്തെ ക്രോസിംഗുമായിരുന്നു അത്. അതോടെ ഈപ്രദേശം കൂടുതൽ പ്രശസ്തമായി.

ഞങ്ങൾ നേരത്തെ നിശ്ചയിച്ചതനുസരിച്ച് ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നൈ-അലെസുണ്ടിലെ തപാൽ ഓഫീസിൽ എത്തി. അത് സ്ഥിരമായി പ്രവർത്തിക്കുന്ന തപാൽ ഓഫീസല്ല. ആഴ്ചയിൽ ഒരു ദിവസം മാത്രമെ അവിടുത്തെ പോസ്റ്റ്ബോക്സ് തുറക്കാറുള്ളു. അതിനടുത്തുള്ള ഒരു കടയിൽ പല തരത്തിലുള്ള പോളാർ സ്റ്റാമ്പുകളും പോസ്റ്റ്കാർഡുകളും ലഭിക്കും.

സ്റ്റാമ്പുകളിൽ ആർട്ടിക്കിലെ പക്ഷിമൃഗാദികളുടെ ചിത്രങ്ങളാണ്. എല്ലാവരും കാർഡ് വാങ്ങി പ്രിയപ്പെട്ടവർക്ക് കത്തെഴുതി ബോക്സിലിട്ടു. പോസ്റ്റ്കാർഡിനും സ്റ്റാമ്പിനും കൂടി 20 നോക്ക് (നോർവീജിയൻ കറൻസി) ഒരു നോക്ക് ഇന്ത്യയിലെ 10 രൂപയാണ്. ജൂൺ 21ന് പോസ്റ്റ് ചെയ്ത കവറിൽ 24 നാണ് സീൽ പതിച്ചത്. 15 ദിവസത്തിനു ശേഷം  ജുലായ് എട്ടിന് ഇത് കണ്ണൂർ കക്കാടെ വീട്ടിലെത്തി.