മിമിക്രി വേദികളിലെ പ്രിയ താരമായി മനോഹർ പി.എം.എം.
പാവം… കുടിക്കാൻ കാപ്പിയോ അതോ ചായയോ? എടാ എനിക്കൊരു ഗ്ലാസ് വെള്ളം മതിയെന്ന് മധു. ഒന്ന് പോണം… പോണം… വെള്ളം കുടിക്കാൻ വന്നിരിക്കുന്നു ഒരാൾ… എന്ന് സുകുമാരൻ്റെ ഡയലോഗ്. സുകുമാരനും മധുവും മുന്നിൽ നിൽക്കുന്നതു പോലെ ! മനോഹർ പി.എം.എം.എന്ന മിമിക്രി ക്കാരനാണ് വേദിയിൽ. വേദിയിൽ ഒരാളെ ഉള്ളുവെങ്കിലും സുകുമാരനും മധുവിനും മുമ്പ്

തന്നെയായിരുന്നു മിമിക്രി താരം.1980 ൽ ‘അങ്ങാടി’ എന്ന സിനിമ ഇറങ്ങിയപ്പോൾ ചുവന്ന ബനിയനും തലക്കെട്ടുമായി നെഞ്ച് വിരിച്ചുള്ള ജയൻ്റെ ഡയലോഗ് കൈയടി നേടി. “മേബി വിആർ പൂവർ, കൂലിസ്… ട്രോളി പുള്ളേഴ്സ്…ബട്ട്… വിആർ നോട്ട് ബെഗ്ഗേഴ്സ്” ഈ ഡയലോഗ്



കോളേജിലായിരുന്നു പ്രീഡിഗ്രിയും ഡിഗ്രിയും. ആലപ്പി അഷറഫിൻ്റെ മിമിക്രിയാണ് ഈ രംഗത്തേക്ക് ആകർഷിച്ചത്. കോളേജിൽ പ്രശസ്തനായപ്പോൾ നാട്ടിലെ ക്ലബ്ബ് വാർഷികങ്ങൾക്കെല്ലാം മനോഹർ പി.എം.എം. ഒഴിച്ചുകൂടാനാവാത്ത മിമിക്രിക്കാരനായി. പിന്നീട് കോഴിക്കോട്ടെ പി.കെ. ബാബുരാജിൻ്റെ ട്രൂപ്പിലും രമേഷ് പയ്യന്നൂരിൻ്റെ ഫണ്ണി മിമിക്സിലും കണ്ണൂർ ചാപ്ലിൻസ് ഇന്ത്യ ട്രൂപ്പിലും സ്പിന്നേഴ്‌സിലും

പ്രവർത്തിച്ചു. മട്ടന്നൂർ ശിവദാസൻ, ശാർങധരൻ കൂത്തുപറമ്പ്, ബാബുവള്ളിത്തോട് എന്നിവരൊക്കെ ചാപ്ലിൻസിൽ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് രാമചന്ദ്രൻ്റെ ഗാനമേളയിലും പീർ മുഹമ്മദിൻ്റെ ഗാനമേളയിലും കേരളത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ മിമിക്രി അവതരിപ്പിച്ചു. നീലേശ്വരംം രാജാസ് ഹൈസ്ക്കൂൾ അധ്യാപകനായി 2010 ലാണ് വിരമിച്ചത്. അധ്യാപകനായിരുന്നപ്പോൾ യുവജനോത്സവങ്ങൾക്ക് കുട്ടികളെ പരിശീലിപ്പിച്ചു. വെസ്റ്റേൺ

മ്യൂസിക്ക് ഗായകൻ കൂടിയാണ്. ജാസ് ഡ്രംസ്, ഓർഗൻ എന്നിവ വായിക്കും. നീലേശ്വരം സെൻ്റ് ആൻസ് സ്കൂൾ അധ്യാപികയായി വിരമിച്ച പ്രേമയാണ് ഭാര്യ. മകൾ ഡോ. ഇൻസി ഗാർഗി (കാസർകോട് അണങ്കൂർ ഗവ. ആയുർവേദ ആസ്പത്രി). മാത്യം കെ.എം. റെജീനമേരി ദമ്പതിമാരുടെ മകനാണ് മനോഹർ. പാലായിൽ നിന്ന് ചിറ്റാരിക്കാലിലേക്ക് കുടിയേറിയവരാണ് മനോഹറിൻ്റെ കുടുംബം. ഇപ്പോൾ നീലേശ്വരം മന്ദംപുറത്ത് കാവിനടുത്താണ് താമസം.




















